ഗസയിൽനിന്ന് 1000 തീർഥാടകർക്ക് ആതിഥേയത്വം നൽകാൻ സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവ്.
ഗസയിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്നാണ് ഇത്രയും പേർക്ക് ഹജ്ജിന് അവസരം ലഭിക്കുക.
‘ഗസയിൽ നിന്നുള്ള രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിലെ തീർഥാടകർക്ക് ഹജ്ജിന് ആതിഥ്യമരുളാനുള്ള സംരംഭം’ എന്ന പേരിലാണ് ഈ ഉത്തരവ്.
ഇതോടെ ഈ വർഷം സൽമാൻ രാജാവിന്റെ അതിഥികളായെത്തുന്ന ഫലസ്തീൻ തീർഥാടകരുടെ എണ്ണം 2000 ആകും.